GOOD WORKS

ലഹരി സംഘങ്ങളെ തേടി കടലിലും കരയിലും പോലീസ് എക്‌സൈസ് സംയുക്ത പരിശോധന

തീരക്കടലിലും മത്സ്യബന്ധന ഹാർബറുകളിലും അഴിമുഖങ്ങളിലും പോലീസ് എക്‌സൈസ് സംഘം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേരുകൾ തേടി സംയുക്ത പരിശോധന സംഘടിപ്പിച്ചു. കടലും ഹാർബറുകളും, അഴിമുഖങ്ങളും പരിശോധനയ്ക്ക് വേദികളായി. ആഴക്കടിലിലെ ലഹരി സംഘങ്ങളെ തേടി പോലീസിന്റെ ഇന്റർസെപ്റ്റർ ബോട്ടുകളായ യോദ്ധയും ദർശനയും കൊല്ലം തീരക്കടൽ അരിച്ച് പെറുക്കി. അഴിമുഖങ്ങളിലും കടലിലും മത്സ്യബന്ധന ബോട്ടുകളുടെ സ്റ്റോർ റൂമുകൾ അടക്കം പരിശോധന സംഘം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. പതിവില്ലാത്ത പോലീസ് എക്‌സൈസ് സംഘത്തിന്റെ പരിശോധനകൾ മത്സ്യതൊഴിലാളികൾക്ക് ആകാംഷയുടെ നിമിഷങ്ങൾ സമ്മാനിച്ചു. പരിശോധനകൾക്ക് നീണ്ടകര തീരദേശ ഇൻസ്‌പെക്ടർ ആർ. രാജേഷ് നേതൃത്വം നൽകി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മധുസൂധനൻ പിളള, ശങ്കർ, പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോൺ,

ബോട്ട് മാസ്റ്റർമാരായ വിജയസാരഥി, ആന്റണി ജെ. എ.എസ്.ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ചാൾസ് ആന്റണി, വിഷ്ണു സുരേന്ദ്രൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജിത്ത് കുമാർ, ബിനുമോൻ, ജയകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽകുമാർ, അൻസർ, സുധീർബാബു, അനിൽ, ഷൈനി, ഗംഗ എന്നിവരും ടെക്‌നിക്കൽ സ്റ്റാഫുകളായ രാജേഷ് നാരായൺ, രാജൻപിളള, ശ്രീകുമാർ, ഹരിക്കുട്ടൻ, സന്തോഷ് എന്നിവരും പരിശോധനയുടെ ഭാഗമായി. വരും ദിവസങ്ങളിലും സംയുക്ത പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.