GOOD WORKS

അർദ്ധരാത്രിയിൽ വീട്ടൽ കയറി യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ആറംഗസംഘം അറസ്റ്റിൽ

കരുനാഗപ്പളളി അഴീക്കൽ അർദ്ധരാത്രിയിൽ വീട്ടിൽകയറി യുവാക്കളെ ആക്രമിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിലായി. സുഹൃത്തിന്റെ വീട്ടിൽ എത്തിയ അമ്പലപ്പുഴ ആര്യനാട് സ്വദേശിയായ അജയവൈഷ്ണവിനെ (21) കൊലപ്പെടുത്താൻ ശ്രമിച്ച സംഘമാണ് പോലീസ് പിടിയിലായത്. അഴീക്കൽ കുരിശ്ശടിക്ക് സമീപം ഹരിയുടെ വീട്ടിൽ രാത്രി 02.30 മണിക്ക്അതിക്രമിച്ച ്കയറി ഹരിയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാൻ വന്ന അജയ ്‌വൈഷ്ണവിനെ നെഞ്ചിലും കൈകളിലും ആഴത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് വൈഷ്ണവിനെ ഓച്ചിറയിലെ സ്വകാര്യആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയതിന് ശേഷം ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഒന്നും രണ്ടും പ്രതികളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി. ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ അഴീക്കൽ കൊച്ചുപറമ്പിൽ വീട്ടിൽ ഷാജി മകൻ അരുൺ ഷാജി (21), ആലപ്പാട് പറയകടവ് പുതുമണ്ണേൽരാജൂ മകൻ കാളിദാസ് (20) എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ആലപ്പുഴ അരൂർ വില്ലേജിൽ ചന്തിരൂർ മുറിയിൽ ആലക്കാത്തറ കോളനിയിൽ നിന്നും അഴീക്കൽ ഭദ്രൻമുക്കിൽ അനീഷ് ഭവനം വീട്ടിൽവാടകയ്ക്ക് താമസിക്കുന്ന ഷാനവാസിന്റെ മക്കളായസജീർ (22), ഷിജാസ് (19), അഴീക്കൽ വയലിൽതറയിൽ ഗോപി മകൻ ഗോകുൽ (23), അഴീക്കൽ പുത്തൻ പറമ്പിൽ ജോഷ് മകൻ ജീമോൻ എന്നുവിളിക്കുന്ന ഷിജോ (21) എന്നിവർ അഴീക്കൽ ബീച്ച് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണർ ഷൈനൂ തോമസിന്റെ നേതൃത്വത്തിൽ ഓച്ചിറ ഇൻസ്‌പെക്ടർ വിനോദ്. പി, എസ്സ്.ഐ നിയാസ്. എൽ, എ.എസ്സ്.ഐമാരായ ആർ.എസ്സ്.സജികുമാർ, പ്രസൻ, വേണുഗോപാൽ, എസ്സ്.സി.പി.ഓ മിനി, സി.പി.ഓമാരായ രജിത്ത്, കനീഷ്, ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.