GOOD WORKS

കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

മുൻവിരോധം നിമിത്തം കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. ഭരണിക്കാവ്, പുലിപ്പുരതെക്കതിൽ വീട്ടിൽ ബാബു മകൻ അൻസാരി(26), ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മെയ് മാസം ആറാം തീയതി രാത്രി 9:30 മണിയോടെ തേവലക്കര വില്ലേജിൽ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ പ്രതിയും സംഘവും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇരുകൈകളിലും വലത് കാൽ മുട്ടിലും വെട്ടിയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കൽപ്പിക്കുകയും ചെയ്യ്തു. ഷംനാദിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വന്ന ചവറ തെക്കുംഭാഗം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സിപിഒ മാരായ അനീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.