GOOD WORKS

മുക്ക്പണ്ടം പണയംവെച്ച് പണംതട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ

മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കഞ്ചാവുമായി പോലീസ് പിടികൂടി. കിളികൊല്ലൂർ കരിക്കോട് നൗഷാദ് മൻസിലിൽ ഷാഹുൽ ഹമീദ് മകൻ ഷംനാദ്(34) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷംനാദ്. 2023 നവംബര് 22 തീയതി തട്ടാർകോണത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 19.980 ഗ്രാം മുക്ക്പണ്ടം പണയം വച്ച് 85000/- രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. സ്ഥാപനയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്‌തെങ്കിലും പ്രതിയായ ഷംനാദിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കായുള്ള തിരച്ചിൽ നടന്ന് വരവെ 17-ാം തീയതി ലഹരി സംഘങ്ങൾക്കെതിരെ പോലീസ് നടത്തിയ തിരച്ചിലിൽ ഇയാൾ 5 ഗ്രാം കഞ്ചാവുമായി കരിക്കോട് റെയിൽവേ പുരയിടത്തിൽ നിന്നും പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുക്ക്പണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ കോടതി ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു. 
കിളികൊല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വൈശാഖ്, നിസാമുദ്ദീൻ, സിപിഒ മാരായ രാജീവ്, പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.