GOOD WORKS

ഇരട്ട ജീവപര്യന്തം ശിക്ഷ

ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് മറ്റൊരു ലൈംഗിക പീഡന കേസ്സിൽ അഞ്ച് ജീവപര്യന്ത്യവും 5,25000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിയായ ചെമ്മന്തിട്ട വില്ലേജിലെ പുതുശ്ശേരി ദേശത്ത് പാമ്പുങ്ങൽ വീട്ടിൽ അജിതനെ (60) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്

2017 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലർത്തി മയക്കി അതി ജീവിതയെ വീണ്ടും അതി ക്രൂരമായ രീതിയിൽ ലൈംഗികമായ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞ വീട്ടുക്കാർ കുന്നംകുളം പോലീസിൽ വിവരം അറിയിക്കുന്നതും തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ ആയിരുന്ന യു.കെ ഷാജഹാൻെറ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ ഉഷ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിട്ടുള്ളതാണ്.

ഈ കേസ്സിലേയ്ക്ക് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും പതിനേഴോളം രേഖകളും തൊണ്ടി മുതലകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു, ഈ കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (POCSO) കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ അമ്യതയും അഡ്വ സഫ്നയും ഹാജരായി. എയ്ഡ് പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്ത് കാട്ടിക്കുളവും ഹാജരായി. കുന്നംകുളം ഇൻസ്പെക്ടർ ആയിരുന്ന ജി. ഗോപകുമാർ ആണ് ഈ കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത്.